തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നിയസഭയിൽ അദ്ദേഹം എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തെ കേട്ടിരിക്കും, തിരുവഞ്ചൂർ അനുസ്‌മരിച്ചു.
അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ നർമങ്ങൾ, അദ്ദേഹം എടുക്കുന്ന നിയമപരമായ നിലപാടുകൾ അതെല്ലാം വളരെ ശ്രദ്ധയോട് കൂടി പഠിച്ചെടുക്കേണ്ട കാര്യങ്ങളായിരിക്കും. അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും കുറവാണ്. അദ്ദേഹം കെഎസ്ആർടിസി കൈകാര്യം ചെയ്‌ത വ്യക്‌തിയാണ്. അദ്ദേഹത്തിന്റെ വ്യക്‌തിത്വം ഇന്ന് ആ ഡിപ്പാർട്മെന്റിൽ ചർച്ചാവിഷയമാണ്, തിരുവഞ്ചൂർ പറഞ്ഞു.
ശരിയെന്ന് തോന്നുന്ന കാര്യത്തിൽ കണ്ണുംപൂട്ടി നിലപാടെടുക്കാൻ മടിയില്ലാത്ത വ്യക്‌തിയായിരുന്നു. വിമർശകരോട് സ്വാഭാവികമായും അങ്ങനെ പ്രതികരിക്കുകയും ചെയ്യും. നൻമയുടെ ഭാഗത്ത് നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Read also: സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്