ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകീട്ട്

By Trainee Reporter, Malabar News
Saji Cherian's anti-contovercial speech; Motion to Dismiss Case
Ajwa Travels

കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ ചെയർമാനായ അന്തിമ ജൂറിയായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

മമ്മൂട്ടി, ദുൽഖർ സൽമാൻ, മോഹൻലാൽ, പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്‌പരം മൽസരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. ഇവർക്കൊപ്പം ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.

ഇവരെ കൂടാതെ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവാർഡിനായി മൽസരിക്കുന്നുണ്ട്.

റിലീസ് ചെയ്‌തത് മുതൽ ഏറെ ശ്രദ്ധനേടിയ റോജിൻ തോമസ് സംവിധാനം നിർവഹിച്ച ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ ഇക്കുറി മൽസരരംഗത്തുണ്ട്. ‘നിഷിദ്ധോ’, ‘ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ പോർട്രെയ്റ്റ്സ് ’ എന്നീ ചിത്രങ്ങളും അവാർഡിനായി പരിഗണിക്കപ്പെടുന്നുണ്ട്.

മഞ്‌ജു വാര്യർ, നിമിഷ സജയൻ, രജിഷ വിജയൻ, ഐശ്വര്യ ലക്ഷ്‌മി, ഉർവശി, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, സുരഭി ലക്ഷ്‌മി, മീന, മംമ്ത മോഹൻദാസ്, മഞ്‌ജുപിള്ള, അന്ന ബെൻ, ദിവ്യ പിള്ള, അഞ്‌ജു കുര്യൻ, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മികച്ച നടിക്കുള്ള അവാർഡിനായി മൽസരരംഗത്തുള്ളവർ.

Most Read: ജയിലിൽ തുടരുമോ? പിസി ജോർജിന്റെ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE