ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

By Staff Reporter, Malabar News
dubai_malabar news
Representational Image
Ajwa Travels

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ഇനിമുതല്‍ കൈയില്‍ കരുതേണ്ടതില്ലെന്ന് അറിയിച്ച് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍. കോവിഡ് പ്രോട്ടോകാള്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ നടത്തുന്ന പിസിആര്‍ ടെസ്‌റ്റ് മാത്രം മതിയാകുമെന്നും ഡിസംബര്‍ ആറ് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ വ്യക്‌തമാക്കി.

രാജ്യത്ത് കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി കൈക്കൊണ്ട് പുതിയ തീരുമാനം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്കു വരുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.

ഈ അനുകൂല്യം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ കാര്യത്തില്‍ മാത്രമാണ്. യുഎഇയിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ നിലവിലെ നിബന്ധന തുടരും. മാത്രവുമല്ല ഹത്ത ഉള്‍പ്പടെ കര മാര്‍ഗം ദുബായിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുെമ്പടുത്ത പിസിആര്‍ നെഗറ്റീവ് റിസല്‍ട്ട് കൈയില്‍ കരുതണം.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബായ് വിമാന കമ്പനികള്‍ പുതിയ നിയമം സംബന്ധിച്ച അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വദേശികള്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും യാത്ര പുറപ്പെടും മുമ്പുള്ള പിസിആര്‍ ടെസ്‌റ്റ് റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

Read Also: കോവിഡ് വാക്‌സിന്‍; ഇന്ത്യന്‍ ജനതയെ ‘ഗിനിപ്പന്നികളാ’യി മാറ്റരുതെന്ന് ദിഗ്‌വിജയ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE