ലഖ്‌നൗ: ഒക്‌ടോബർ 24ന് നടന്ന ടി-20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരെ പാകിസ്‌ഥാൻ നേടിയ വിജയം ആഘോഷിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വാർത്താ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ആദിത്യനാഥിന്റെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വാർത്ത പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
മൽസരത്തിൽ ഇന്ത്യക്കെതിരെ പാകിസ്‌ഥാൻ നേടിയ വിജയം ആഘോഷിച്ചതിന് കശ്‌മീരിൽ നിന്നുള്ള മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികളെ ആഗ്രയിൽ അറസ്‌റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. ബിജെപി പ്രാദേശിക നേതാക്കൾ നൽകിയ പരാതിയിൽ വിദ്യാർഥികളെ കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഹിന്ദു സംഘടനാ പ്രവർത്തകർ ക്യാംപസിലേക്ക് അതിക്രമിച്ച് കയറുകയും വിദ്യാർഥികൾക്ക് എതിരെ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നതായി കോളേജിലെ ഫാക്കൽറ്റി അംഗങ്ങൾ പറഞ്ഞു. ഞായറാഴ്‌ചത്തെ ഇന്ത്യ-പാക് മൽസരത്തിന് ശേഷം ആഗ്ര, ബറേലി, ബദൗൺ, സീതാപൂർ ജില്ലകളിൽ അഞ്ച് കേസുകളിലായി ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞു.
पाक की जीत का जश्न मनाने वालों पर देशद्रोह लगेगा: मुख्यमंत्री श्री @myogiadityanath जी महाराज pic.twitter.com/34DEij8y3t
— Yogi Adityanath Office (@myogioffice) October 28, 2021
Most Read: ഹിറ്റ്ലർ ജർമനിയെ നശിപ്പിച്ചത് പോലെയാണ് ബിജെപി ഇന്ത്യയെ തകര്‍ക്കുന്നത്; ദിഗ്‌വിജയ സിംഗ്