ന്യൂ ഡെൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ ഹാജരാകാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് എതിരെ പ്രതിപക്ഷം ഭരിക്കുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചേർന്നാണ് ഹരജി സമർപ്പിച്ചത്. സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ ആയിരുന്നു തീരുമാനം.
നീറ്റ് പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ആഗസ്റ്റ് 17ലെ വിധിയിലൂടെ പരീക്ഷ നടത്തിപ്പിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. വിധി പുന പരിശോധിക്കാനുള്ള സാഹചര്യങ്ങൾ നിലവിൽ ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഈ മാസം 1 മുതൽ 6 വരെ ജെഇഇ പരീക്ഷകൾ കോടതിയുടെ അനുമതിയോടെ നടന്നിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.