ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്‌ത ഗോഎയര്‍ പൈലറ്റിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
അമേരിക്കന്‍ പ്രസിഡണ്ടിന്റെ അഭിപ്രായ സ്വാതന്ത്ര്യം സ്വകാര്യ കമ്പനികള്‍ നിഷേധിക്കുന്നു എന്ന് ആശങ്കപ്പെടുന്ന ആ ഇന്ത്യന്‍ ശബ്‌ദങ്ങള്‍ സ്വന്തം രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ എന്തുമാത്രം കാപട്യത്തോടെയാണ് പെരുമാറുന്നതെന്ന് മറക്കുന്നുവെന്നാണ് തരൂര്‍ പ്രതികരിച്ചത്.
തങ്ങളുടെ വിദ്വേഷ അജണ്ടകളോട് സമാനമായ പ്രതികരണമുണ്ടാകുമെന്ന ഭയം കാരണമാണ് ട്രംപിന് നേരെയുണ്ടായ നടപടിയില്‍ ചിലര്‍ ആശങ്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Those Indian voices worried about private companies abridging the US President’s freedom of expression [because of their fear of a similar reaction to their own hate agenda], are forgetting how hypocritical they look when such things happen at home:https://t.co/vGyOhD9PPn
— Shashi Tharoor (@ShashiTharoor) January 10, 2021
അമേരിക്കന്‍ പ്രസിഡണ്ടിനോട് ട്വിറ്ററിന് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമെങ്കില്‍ ലോകത്തുള്ള ആരോടും ഇത് ചെയ്യാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് ഗോഎയര്‍ പൈലറ്റ് ക്യാപറ്റന്‍ മിക്കി മാലിക്ക് പ്രതികരിച്ചത്.
‘പ്രധാനമന്ത്രി വിഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു കുഴപ്പവുമില്ല. എനിക്ക് ഈ വിഷയത്തില്‍ ഒരു പ്രസക്‌തിയുമില്ല. കാരണം ഞാന്‍ പ്രധാനമന്ത്രി അല്ലല്ലോ,’ ഇതായിരുന്നു മിക്കി മാലികിന്റെ ട്വീറ്റ്. ശേഷം മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ക്യാപറ്റന്‍ മിക്കി മാലികിനെ ഗോഎയര്‍ വിമാന സര്‍വീസ് പുറത്താക്കുകയായിരുന്നു.
Read also: അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികനെ വിട്ടയച്ച് ഇന്ത്യ