വയനാട്: ചീയമ്പം ആനപന്തി വനത്തിൽ നിന്ന് കടുവാ നിരീക്ഷണത്തിന് സ്‌ഥാപിച്ച ക്യാമറകൾ മോഷ്‌ടിച്ച കേസിലെ മൂന്ന് പേർ പിടിയിൽ. ചീയമ്പം സ്വദേശികളായ ബൊമ്മൻ (55), ബിജു (41), കുട്ടൻ (37) എന്നിവരെയാണ് ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥർ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്‌ടിച്ച രണ്ട് ക്യാമറ ട്രാപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ദേശീയ കടുവാ കണക്കെടുപ്പിന്റെ ഭാഗമായാണ് വയനാട് വനമേഖലയിൽ ക്യാമറകൾ സ്‌ഥാപിച്ചിരുന്നത്.
600 ഓളം ക്യാമറകളാണ് വിവിധയിടങ്ങളിലായി സ്‌ഥാപിച്ചിരുന്നത്. ഇതിൽ ചെതലയം റേഞ്ചിലെ ചീയമ്പം വനപ്രദേശത്ത് സ്‌ഥാപിച്ച ക്യാമറകളാണ് പ്രതികൾ മോഷ്‌ടിച്ചത്. വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തിൽ സ്‌ഥാപിച്ച ക്യാമറകൾ മോഷ്‌ടിച്ചതും ഇവർ തന്നെയാണെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, ജില്ലയിലെ വനമേഖലയിൽ സ്‌ഥാപിച്ച 14 ക്യാമറാ ട്രാപ്പുകളാണ് ഇതിനോടകം മോഷണം പോയത്.
നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, മാക്കിയാട്, തലപ്പുഴ സ്‌റ്റേഷനുകളുടെ പരിധിയിൽ എട്ടെണ്ണവും സൗത്ത് വയനാട്ടിലെ പുൽപ്പള്ളി, ഇരുളം ഭാഗത്ത് നാലെണ്ണവും വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവിൽ രണ്ട് ക്യാമറയുമാണ് മോഷണം പോയത്. വനപാലകർ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
Read Also: പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ പിതാവിന് മാനസിക അസ്വാസ്‌ഥ്യമെന്ന് പോലീസ്