ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തി. പശ്‌ചിമ ബംഗാളിലെ ഹസിമാര എയർബേസിൽ നടന്ന ചടങ്ങിലാണ് പുതുതായി മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്‌ക്വാഡ്രന്റെ ഭാഗമായത്. വ്യോമസേന മേധാവി ആർകെഎസ് ബദൗരിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്‌തി പകരുന്നതാണ് ഈ നടപടി. നിലവിൽ 26 റഫാൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്‌ക്ക് കീഴിലുള്ളത്. റഫാൽ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ അംബാലയിലെ എയർഫോഴ്‌സ് സ്‌റ്റേഷൻ ആസ്‌ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണിൽ 18 യുദ്ധ വിമാനങ്ങളാണ് ഉണ്ടാവുക.
Read Also: കേരളത്തിന് പുതിയ റെയിൽവേ സോണില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്