വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്.
ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള പൊട്ട കിണറിലാണ് ആറുമാസം പ്രായമായ പെൺകടുവ വീണത്. രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉന്നത വനംവകുപ്പ് സംഘം സ്‌ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കുകയായിരുന്നു.
കടുവ കുഞ്ഞിന്റെ ആരോഗ്യ സ്‌ഥിതി പരിശോധിച്ചശേഷമാണ് കാട്ടിലേക്ക് തുറന്നു വിട്ടതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം അമ്മ കടുവയുടെ മന്ദംകൊല്ലിയിലെ വനമേഖലയിൽ തന്നെ ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു