വയനാട്: പുൽപ്പള്ളിയെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. നിരവധി വളർത്തു മൃഗങ്ങളെ കൊന്നുതിന്ന കടുവയാണ് ഇന്ന് രാവിലെ കെണിയിലായത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ മാസം ആദ്യം മുതലാണ് കടുവ ഗ്രാമപ്രദേശങ്ങളിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിക്കാൻ തുടങ്ങിയത്.
കടുവയെ പിടിക്കാൻ മൂന്ന് കൂട് സ്‌ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ഇതോടെ, ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കടുവയെ മയക്കുവെടി വെച്ച് പിടിക്കാൻ ഉത്തരവിട്ടിരുന്നു. മയക്കുവെടി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ എത്തിച്ച് വിദഗ്‌ധ പരിശോധനക്ക് ശേഷമായിരിക്കും കടുവയെ എന്ത് ചെയ്യണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം