ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍. 50 കോടി രൂപയിലേറെ മൂല്യം വരുന്ന നോട്ടുകളാണ് ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത്. 2016ല്‍ സര്‍ക്കാര്‍ അസാധുവാക്കിയ 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള 1.8 ലക്ഷം കറന്‍സി നോട്ടുകളും 31.8 കോടി രൂപ മൂല്യം വരുന്ന 500 രൂപയുടെ 6.34 ലക്ഷം കറന്‍സി നോട്ടുകളും ആണ് ലഭിച്ചത്.
1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് തുടരുകയായിരുന്നു. അസാധുവായ നോട്ടുകള്‍ മാറ്റിനല്‍കണമെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു എങ്കിലും കേന്ദ്ര ധനമന്ത്രാലയം ഇതിനോട് ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Read Also: കങ്കണക്കെതിരെ സ്വര ഭാസ്‌കർ
കൂടാതെ തിരുപ്പതി ദേവസ്ഥാം ചെയര്‍മാന്‍ വൈ.വി സുബ്ബയ്യ അസാധുവായ നോട്ടുകള്‍ റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ധനമന്ത്രി നിര്‍മല സീതാരാമന് 2017ല്‍ തന്നെ കത്തയച്ചിരുന്നു. ഇതിന് പുറമെ റിസര്‍വ് ബാങ്കിലും കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ധനമന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും ഭാഗത്തുനിന്നും ഇതുവരെയും തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ കത്തിന് അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപടണമെന്ന് ക്ഷേത്രം അധികൃതര്‍ വീണ്ടും ആവശ്യപ്പെട്ടു.