കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി; ബീച്ചുകളിൽ ആളുകളുടെ ഒഴുക്ക്

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: മൂന്ന് മാസത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ തുറന്നു. ഓണക്കാലം കൂടി ആയതോടെ നിരവധി പേരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്. രണ്ടാംഘട്ട ലോക്ക്ഡൗണിൽ മെയ് ഒമ്പതിനാണ് ബീച്ചുകൾ ഉൾപ്പടെയുള്ള ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ അടച്ചിരുന്നത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ബീച്ചുകൾ ഉള്ള കണ്ണൂരിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും ബീച്ചുകളിൽ തന്നെയാണ്.

കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പൂർണമായി പാലിച്ച് മാത്രമേ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുക. അടച്ചിട്ടതിനെ തുടർന്ന് വിവിധ കേന്ദ്രങ്ങൾ കുറ്റിക്കാടുകളും, പുല്ലും മറ്റും വളർന്നതോടെ അനുമതി ലഭിച്ച ആദ്യദിവസം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നിരുന്നില്ല. പിന്നീട്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയതിന് ശേഷമാണ് കേന്ദ്രങ്ങൾ തുറന്നത്.

പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണം നടത്തിയിട്ടുണ്ട്. പഴയങ്ങാടി വയലപ്ര പാർക്കിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്‌ച സമയം എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞതിന് ശേഷമായിരിക്കും പാർക്ക് തുറക്കുക. അതേസമയം, ചൂട്ടാട്ട് പാർക്ക് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ന് തുറന്നു.

ഡിടിപിസിക്ക് കീഴിലുള്ള കക്കാട് പാലക്കാട് സ്വാമി മഠം പാർക്ക് നടത്തിപ്പിന് ആളില്ലാത്തതിനെ തുടർന്ന് തുറക്കാനുള്ള അനിശ്‌ചിതത്വം തുടരുകയാണ്. ബീച്ചുകൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും കടൽക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ ഔദ്യോഗികമായി ആളുകൾക്ക് പ്രവേശനം നൽകിയിട്ടില്ല. എന്നിരുന്നാലും പയ്യാമ്പലം, മുഴുപ്പിലങ്ങാട്, ധർമ്മടം ബീച്ചുകളിൽ രാവിലെ മുതൽ ആളുകളുടെ ഒഴുക്കാണ് ഉള്ളത്.

അതേസമയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കണ്ണൂർ സെന്റ് ആൻജലോ കോട്ട ഓണത്തിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത്‌ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ എവിടെയും തുറന്നിട്ടില്ല.

Read Also: സദാചാര ഗുണ്ടകളുടെ ആക്രമണം; മലപ്പുറത്ത് അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE