സദാചാര ഗുണ്ടകളുടെ ആക്രമണം; മലപ്പുറത്ത് അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
Suresh Chaliyath
Ajwa Travels

മലപ്പുറം: ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് (44) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രകാരൻ, സ്‌കൂൾ അധ്യാപകൻ, സിനിമാ-കലാസംവിധാനം എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്നു. ഇന്ന് രാവിലെയാണ് സുരേഷിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസം മുൻപ് ഒരു സംഘം ആളുകൾ വീട്ടിലെത്തി സുരേഷിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്‌ത്രീ. അമ്മയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സുരേഷിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സംഘം സുരേഷിനെ വലിച്ചിഴച്ച് കൊണ്ട് പോവുകയുമായിരുന്നു. ഇയാൾക്കു നേരെ അസഭ്യം പറഞ്ഞതായും വിവരമുണ്ട്.

വീട്ടുകാരുടെ മുന്നിൽ വെച്ചുണ്ടായ അപമാനത്തെ തുടർന്നാവാം ഇയാൾ ആത്‍മഹത്യ ചെയ്‌തതെന്നാണ് വീട്ടുകാരും, കൂട്ടുകാരും ഉൾപ്പടെ ഉള്ളവർ പറയുന്നത്. സിനിമാ സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്നു സുരേഷ്. ഉണ്ണികൃഷ്‌ണൻ ആവള സംവിധാനം ചെയ്‌ത ‘ഉഴലാടം’ എന്ന ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. കൂടാതെ, മലപ്പുറത്തെ സാംസ്‌കാരിക കൂട്ടായ്‌മയായ രശ്‌മിയുടെ സജീവ പ്രവർത്തകനുമായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇയാൾക്കുള്ള അനുശോചന പ്രവാഹമാണ്.

Read Also: കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE