റിയാദ് : കഴിഞ്ഞ മൂന്നര വര്‍ഷമായി സൗദിയും ഖത്തറും തമ്മില്‍ നിലനിന്നിരുന്ന ഉപരോധം അവസാനിപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഗതാഗതം പുനഃരാരംഭിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വാണിജ്യബന്ധം പുനഃരാരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹമദ് തുറമുഖത്ത് നിന്നും 27 കണ്ടെയ്നറുകള്‍ ദമ്മാമിലെ കിങ് അബ്‌ദുൽ അസീസ് തുറമുഖത്ത് എത്തിച്ചേര്‍ന്നു.
അല്‍ഉലയില്‍ ഈ മാസം ആദ്യം നടന്ന ജിസിസി ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉപരോധം പിൻവലിക്കുന്നതിനായി കരാറില്‍ ഒപ്പ് വച്ചത്. ഇതിനെ തുടര്‍ന്ന് സൗദിയും ഖത്തറും തമ്മിലുള്ള വ്യോമ, കര, നാവിക പ്രവേശന കവാടങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. ശേഷം കര മാര്‍ഗം ഇരു രാജ്യങ്ങളിലേക്കുമുള്ള പ്രവേശനം അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിച്ചു. അതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി വ്യോമഗതാഗതവും ആരംഭിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വാണിജ്യഗതാഗതം ആരംഭിച്ചിരിക്കുന്നത്. വാണിജ്യഗതാഗതം പുനഃരാരംഭിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് നീക്കം കൂടുതല്‍ ശക്‌തമാകും.
Read also : കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി