കവരത്തി: രാജ്യദ്രോഹകേസില്‍ ഐഷ സുല്‍ത്താനയോട് വ്യാഴാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഞായറാഴ്‌ചയാണ് രാജ്യദ്രോഹകേസില്‍ പോലീസ് ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്‌ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകീട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പം ഐഷ സുല്‍ത്താന ഹാജരായത്.
‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ എന്ന പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്‌ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തത്.
Read Also: യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം: ഭർത്താവ് കിരൺ പോലീസ് കസ്‌റ്റഡിയിൽ