കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ(24) ആണ് ഇന്ന് പുലർച്ചെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിസ്‌മയ ആത്‍മഹത്യ ചെയ്യില്ലെന്നും സ്‍ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണ് നടന്നതെന്നുമാണ് ബന്ധുക്കളുടെ പരാതി. സ്‌ത്രീധനത്തെ ചൊല്ലി ഭർതൃ വീട്ടിൽ വിസ്‌മയ ക്രൂരമായ മർദ്ദനങ്ങൾ അനുഭവിച്ചിരുന്നെന്നും ബന്ധുക്കൾ വ്യക്‌തമാക്കി. ഇത് തെളിയിക്കുന്ന വിസ്‌മയയുടെ വാട്‍സ്ആപ്പ് ചാറ്റും ഇതിനോടകം പുറത്തു വന്നിരുന്നു.
നിരന്തരമായി ഭർത്താവിൽ നിന്നും മർദ്ദനം ഏറ്റതായാണ് വാട്‍സ്ആപ്പ് ചാറ്റിൽ ബന്ധുവിനോട് വിസ്‌മയ വ്യക്‌തമാക്കുന്നത്. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്‌മയയുടെ വിവാഹം.
Read also: കൊല്ലത്ത് യുവതിയുടെ ആത്‍മഹത്യ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ