കൊല്ലം : ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേരള സംസ്‌ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ കൊല്ലം റൂറൽ എസ്‌പിയോട് യുവജന കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയ(24) ആണ് ആത്‍മഹത്യ ചെയ്‌തത്. ഇന്ന് പുലർച്ചെയാണ് യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌ത്രീധനത്തെ ചൊല്ലി ഭർതൃ വീട്ടിൽ വിസ്‌മയ ക്രൂരമായ മർദ്ദനങ്ങൾ അനുഭവിച്ചിരുന്നെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി. ഇത് തെളിയിക്കുന്ന വിസ്‌മയയുടെ വാട്‍സ്ആപ്പ് ചാറ്റും ഇതിനോടകം പുറത്തു വന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്‌മയയുടെ വിവാഹം. നിരന്തരമായി ഭർത്താവിൽ നിന്നും മർദ്ദനം ഏറ്റതായാണ് വാട്‍സ്ആപ്പ് ചാറ്റിൽ ബന്ധുവിനോട് വിസ്‌മയ വ്യക്‌തമാക്കുന്നത്. കൂടാതെ മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും വിസ്‌മയ പങ്കുവച്ചിരുന്നു.
വിവാഹത്തെ തുടർന്ന് നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളും, ഇത് മൂലം പല പെൺകുട്ടികൾക്കും ജീവൻ നഷ്‌ടപ്പെടുന്നതും വർധിക്കുന്നതിനാൽ സാമൂഹിക പ്രസക്‌തമായ ബോധൽക്കരണ ക്യാംപയിൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം നടത്തി വരികയാണ്. ഇവ കൂടുതൽ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷൻ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു