ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക്കിനെ പോലീസ് പിടികൂടി. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്.
കാപ്പ കേസിൽ ജയിലായിരുന്ന സിറിയക് രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സിറിയക്കിനൊപ്പം കഴിഞ്ഞിരുന്ന സ്‍ത്രീയെയും മകനെയും സാജൻ മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
മദ്യലഹരിയിലായിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് സിറയക് കൈയിൽ കരുതിയ കത്തികൊണ്ട് സാജനെ കുത്തുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സിറിയകിനെ പോലീസെത്തി പിടികൂടുകയായിരുന്നു.
National News: ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ വ്യാപക നാശനഷ്‌ടം