കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പലയിടത്തും ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് ശതമാനം കാണിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌താലും വിവി പാറ്റില്‍ നിന്നും ലഭിക്കുന്നത് ബിജെപിയുടെ ചിഹ്‌നം അച്ചടിച്ച സ്‌ളിപ്പാണെന്നും തൃണമൂൽ ആരോപിക്കുന്നു.
കാന്തി ദക്ഷിണ്‍ അസംബ്ളി മണ്ഡലത്തില്‍ തൃണമൂലിന് വോട്ട് ചെയ്‌തവർക്കെല്ലാം വിവി പാറ്റില്‍ നിന്നും ബിജെപിയുടെ ചിഹ്‌നമടങ്ങിയ സ്‌ളിപ്പാണ് ലഭിക്കുന്നതെന്നും ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്‌തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. വിഷയത്തിൽ കമ്മീഷൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു.
Read also: ഇന്ത്യയിൽ അതിതീവ്ര ഉഷ്‌ണ തരംഗം സാധാരണമായി മാറും; പഠനം