മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗണിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസ്‌പി എസ് സുജിത്ത് അറിയിച്ചു. ഇതിനായി മൊബൈൽ സ്‌ക്വാഡുകളുടെ പ്രവർത്തനം വിൽപുലപ്പെടുത്തുമെന്നും എസ്‌പി പറഞ്ഞു. നിലവിൽ നഗര പ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ആൾകൂട്ടം ഉണ്ടാകുന്നുണ്ടെന്ന് എസ്‌പി പറഞ്ഞു. ഉൾപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉണ്ടാകുന്ന ആൾകൂട്ടം നിയന്ത്രിക്കുന്നതിനാകും ഇനി പ്രധാന പരിഗണന നൽകുക. ഇതിനൊപ്പം ട്രിപ്പിൾ ലോക്ക്‌ഡൗൺ എല്ലാ സ്‌ഥലങ്ങളിലും കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നാല് ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ജില്ലകളിലും ട്രിപ്പിൾ ലോക്ക്‌ഡൗൺ പിൻവലിച്ചെങ്കിലും മലപ്പുറത്ത് മാത്രം ഒഴിവാക്കിയില്ല. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നതാണ് കാരണം.
Also Read: പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്