തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ ജില്ലകളില്‍ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്‌ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പരിശീലനത്തിലുള്ള 3000ത്തോളം പോലീസുകാര്‍ വിവിധ പോലീസ് സ്‌റ്റേനുകളില്‍ വളണ്ടിയര്‍മാരാണ്. ഹോം ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈല്‍ പട്രോള്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്; മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 32,762 പേര്‍ക്കാണ്. രോഗമുക്‌തി നേടിയവർ 48,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 112 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 23.31% ആണ്.
Read Also: ‘മണ്ടൻ നിയമം’; ഷോപ്പിങ് മാളിൽ മാസ്‌ക് ധരിക്കാതെ ഡോക്‌ടർ, കേസെടുത്ത് പോലീസ്