തിരുവനന്തപുരം : ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തലസ്‌ഥാനത്ത് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരങ്ങളിൽ പല ഭാഗത്തും പോലീസ് റോഡുകൾ അടക്കുകയാണ്. അടച്ചിടുന്ന കണ്ടെയിൻമെന്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക. കൂടാതെ മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
തലസ്‌ഥാന നഗരിക്ക് പുറമേ എറണാകുളം, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇവിടങ്ങളിൽ ജനസഞ്ചാരം കുറക്കുന്നതിനായി പോലീസും ജില്ലാ ഭരണകൂടവും കർശന നടപടികൾ സ്വീകരിക്കും. കൂടാതെ ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. ഇതിനായി റോഡുകളിൽ ഇതിനോടകം തന്നെ ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്.
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ ക്രമീകരിക്കുകയാണ്. കൂടുതല്‍ കോവിഡ് വ്യാപനമുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്‌ഥന് ചുമതല നല്‍കും. അവശ്യവസ്‌തുക്കളായ പച്ചക്കറി, പലവ്യജ്‌ഞനം എന്നിവ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുക.
Read also : അപ്പർ കുട്ടനാട് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങൾ ആശങ്കയിൽ