തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ വിനോദ് ആണ് മരിച്ചത്. എറണാകുളം- പട്‌ന എക്‌സ്‌പ്രസ് വൈകിട്ട് തൃശൂർ സ്‌റ്റേഷൻ വിട്ടപ്പോഴായിരുന്നു സംഭവം.
മുളങ്കുന്നത്തുകാവ് സ്‌റ്റേഷന് സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. താഴെ വീണ വിനോദിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെ തുടർന്നാണ് മരണം. പ്രതിയെ പാലക്കാട് നിന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ടിക്കറ്റ് ചോദിച്ചെത്തിയ വിനോദും ഇതര സംസ്‌ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടായതായാണ് വിവരം. പിന്നാലെ ഇയാൾ ടിടിഇയെ ആക്രമിച്ച് തള്ളിയിടുകയായിരുന്നു.
Most Read| സഞ്‌ജയ് സിങ്ങിന് ജാമ്യം- ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി