ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ

By Desk Reporter, Malabar News
Twenty20 activist Deepu's postmortem in the morning
Ajwa Travels

കൊച്ചി: വിളയ്‌ക്കണക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിൽസയിൽ കഴിയവെ മരിച്ച ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്‌റ്റുമോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.

പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം മൂന്ന് മണിമുതൽ ട്വന്റി-20 നഗറിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. ചടങ്ങുകൾക്കു ശേഷം വൈകിട്ട് 5.30ന് കാക്കനാട് അത്താണി പൊതുശ്‌മശാനത്തിൽ ആകും ദീപുവിനെ സംസ്‌കരിക്കുക.

കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി-20യുടെ ലൈറ്റ് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ആന്തരിക രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ട്വന്റി-20യിൽ പ്രവർത്തിക്കുന്നതിന്റെ വിരോധം കൊണ്ട് ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്‌.

സംഭവത്തെ തുടർന്ന് ഇതുവരെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്‌റ്റിലായത്.

ദീപുവിന്റെ മരണത്തിൽ സ്‌ഥലം എംഎൽഎയ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ അലിയാർ രംഗത്തെത്തി. ദീപുവിന് മർദ്ദനമേൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ സുകുവിന്റെ വീട്ടിൽ ഉണ്ടായിരുന്നതായാണ് ആരോപണം.

ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി-20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍, ‘ഞങ്ങളാടീ തല്ലിയത്, ഞങ്ങള്‍ സിപിഎമ്മുകാരാടീ, ഞാനാ തല്ലിയത്’ എന്നുപറഞ്ഞ് ആക്രോശിച്ചു. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടുമെന്നും ഭീഷണിപ്പെടുത്തി.

ആ സമയത്ത് എംഎൽഎ അവിടെ ഉണ്ടായിരുന്നു. എന്തിനാണ് എംഎല്‍എ അവിടെ എത്തിയത്? അക്രമത്തില്‍ എംഎല്‍എയ്‌ക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു. മർദ്ദനമല്ലെങ്കിൽ പിന്നെ എന്ത് കാരണത്താലാണ് ദീപു മരിച്ചതെന്ന് വ്യക്‌തമാക്കണം. തലക്ക് അടിയേറ്റതിനാലാണ് ദീപുവിന് അടിയന്തര ശസ്‌ത്രക്രിയ വേണ്ടിവന്നത്. ദീപുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നിഷ ആവശ്യപ്പെട്ടു.

Most Read:  ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE