ആലപ്പുഴ: കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഇരട്ടക്കൊലപാതകങ്ങളില്‍ വിചിത്ര വാദവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലക്കാട്ട് രണ്ട് വര്‍ഗീയ ശക്‌തികള്‍ തമ്മിൽ ഏറ്റുമുട്ടി. അതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് ഇദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെയോ പോലീസിനെയോ അറിയിച്ചല്ല കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് കാനം പറഞ്ഞു.
ഇത്തരം വര്‍ഗീയ സംഘടനകളെ തുറന്നു കാട്ടേണ്ടത് മാദ്ധ്യമങ്ങളാണ്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ആലപ്പുഴയില്‍ നടക്കുന്ന എഐഎസ്എഫ് സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്യവെയാണ് കാനം സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ന്യായീകരിച്ചത്.
Read Also: എൽഡിഎഫ് കൺവീനറായി ഇപി ജയരാജനെ തിരഞ്ഞെടുത്തു