തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. എ വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍ സിപിഎം പിബി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇപി ജയരാജനെ പരിഗണിച്ചത്.
നേരത്തെ ഇപി ജയരാജന്റേയും എകെ ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്‌ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം അവതരിപ്പിക്കും. അതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മറ്റു സംഘടനാ ചുമതലകളെക്കുറിച്ചും ഇന്ന് ചേര്‍ന്ന് സംസ്‌ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി എത്തിയേക്കും. സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റാനാണ് ധാരണ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പും മാറ്റത്തിനുള്ള കാരണമാണ്. പ്രത്യേകിച്ചും ആഭ്യന്തര വകുപ്പിന് എതിരെ തുടര്‍ച്ചയായി ഉണ്ടായ പഴികള്‍ കൂടി കണക്കിലെടുക്കുമ്പോൾ നടപടിയ്‌ക്ക് സാധ്യതയുണ്ട്.
Read Also: മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്ഐആർ