ന്യൂഡെൽഹി: രണ്ടില ചിഹ്‌നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ചോദ്യം ചെയ്‌ത് പിജെ ജോസഫ് വിഭാഗം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദവും സുപ്രീം കോടതി പരിഗണിച്ചില്ല. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസ് ആണ് ഹരജി നൽകിയത്.
രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ജോസഫ് വിഭാഗം പ്രധാനമായും ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്ന് പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ വാദിച്ചു.
രേഖകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്‌നം ജോസ് കെ മാണിക്ക് അനുവദിച്ചതെന്നും ജോസഫ് വിഭാഗം സുപ്രിം കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജോസഫ് വിഭാഗത്തിന്റെ വാദമുഖങ്ങളെ സുപ്രീം കോടതി തള്ളി.
കേരളാ കോൺഗ്രസ് (എം) പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ടില ചിഹ്‌നം ഉപയോഗിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈ നടപടിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും പിന്നീട് ഡിവിഷന്‍ ബെഞ്ചിലും ഹരജി നൽകിയെങ്കിലും ഇവ കോടതി തള്ളുകയായിരുന്നു.
Also Read: തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ