ന്യൂഡെൽഹി: 28 കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ഉഗാണ്ട സ്വദേശിനികൾ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്‌റ്റംസ് ഉദ്യോഗസ്‌ഥരാണ് ഇവരെ പിടികൂടിയത്. 180ലധികം കൊക്കെയ്ൻ ഗുളികകളാണ് യുവതികളുടെ പക്കൽ ഉണ്ടായിരുന്നത്. വയറിൽ ഒളിപ്പിച്ചാണ് ഇരുവരും ഗുളികകൾ കടത്താൻ ശ്രമിച്ചത്.
ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്‌പരം ബന്ധമില്ലെന്ന് കസ്‌റ്റംസ് അധികൃതര്‍ അറിയിച്ചു. ഇവരിൽ ഒരാൾ കഴിഞ്ഞ 22ആം തീയതിയാണ് ഡെൽഹിയിൽ എത്തിയത്. തുടർന്ന് പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്‌റ്റംസ് ഇവരെ പരിശോധനക്ക് വിധേയയാക്കി. ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് വയറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 957 ഗ്രാം വരുന്ന 14 കോടിയുടെ കൊക്കെയ്ൻ കണ്ടെത്തിയത്.
മെയ് 26നാണ് രണ്ടാമത്തെ യുവതി കൊക്കെയ്‌നുമായി ഡെല്‍ഹിയില്‍ പിടിയിലായത്. 891 ഗ്രാം വരുന്ന 13 കോടിയുടെ കൊക്കെയ്‌നാണ് ഇവരില്‍ നിന്നും പിടികൂടിയത്. പിടിയിലായ സ്‌ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ കണ്ണികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
Read also: ഒഡീഷയിൽ പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ