നിലമ്പൂരില്‍ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍; അപായപ്പെടുത്താനുള്ള ശ്രമമെന്ന് എംഎല്‍എ

By Staff Reporter, Malabar News
anwar mla_malabar news
നിലമ്പൂരില്‍ പിവി അന്‍വർ എംഎൽഎയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുന്നു
Ajwa Travels

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാത്രിയില്‍ കോളനിയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ എംഎല്‍എയെ തടഞ്ഞത്. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. തുടര്‍ന്ന് സ്‌ഥലത്തെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കോളനി നിവാസികളെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനാണ് എംഎല്‍എ രാത്രിയില്‍ എത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. രാത്രിയില്‍ കോളനിയിലെത്തിയത് എന്തിനെന്നായിരുന്നു പ്രവര്‍ത്തകാര്‍ ഉന്നയിച്ച പ്രധാന ചോദ്യം. നേരത്തെ നിശ്‌ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്‌തതായി എംഎല്‍എ പോലീസില്‍ പരാതിപ്പെട്ടു. എംഎല്‍എയുടെ പരാതിയില്‍ പോത്തുകല്‍ പോലീസ് കേസെടുക്കുകയും യുഡിഎഫ് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇതിന് പിന്നാലെ അറസ്‌റ്റ് ചെയ്‌ത പ്രവര്‍ത്തകരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തര്‍ പോത്തുകല്ല് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാലാണ് നേരത്തെ നിശ്‌ചയിച്ച നിലമ്പൂരിലെ പരിപാടിയില്‍ എത്താന്‍ വൈകിയതെന്ന് എംഎല്‍എ പറഞ്ഞു. വ്യക്‌തിപരമായി അടുപ്പമുള്ള ഒരാളുടെ വീട്ടിലാണ് പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. യുഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ താനുമായി സഹകരിച്ചുവരുന്ന വ്യക്‌തിയാണെന്നും അവിടെ നിന്നും രാത്രി 11 മണിയോടെ മടങ്ങുമ്പോഴാണ് കയ്യേറ്റം ചെയ്‌തതെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. വ്യക്‌തിപരമായ ബന്ധങ്ങളും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറുണ്ടെന്നും അവിടെ കോളനിയില്ലെന്നും പറഞ്ഞ അദ്ദേഹം തന്നെ അപായപ്പെടുത്താനാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

Read Also: കര്‍ഷക സമരം; ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE