ന്യൂഡെല്‍ഹി : രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനവുമായി യുജിസി. കേന്ദ്ര സര്‍വകലാശാലകളും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കുന്ന കാര്യത്തില്‍ വൈസ് ചാന്‍സിലര്‍ക്കും, സ്‌ഥാപന മേധാവികള്‍ക്കും തീരുമാനം എടുക്കാം. അതോടൊപ്പം തന്നെ സംസ്‌ഥാന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ സംസ്‌ഥാനങ്ങള്‍ക്കും തീരുമാനം എടുക്കാമെന്ന് യുജിസി വ്യക്‌തമാക്കി.
Read also : മാതൃകാപരമായ പ്രവർത്തനം: കേരള ടൂറിസത്തിന് രാജ്യാന്തര പുരസ്‌കാരം
വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ സാങ്കേതിക-ശാസ്‍ത്ര വിഷയങ്ങള്‍ പഠിക്കുന്ന ഗവേഷണ, പിജി വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം തന്നെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും മാത്രം പ്രവേശനം നല്‍കുന്നതാണ് ഉചിതമെന്ന് യുജിസി പറഞ്ഞു. കൂടാതെ ഹോസ്‌റ്റലുകള്‍ അത്യാവശ്യഘട്ടം ഉണ്ടായാല്‍ മാത്രം തുറന്നാല്‍ മതിയെന്നും, തുറന്നാല്‍ തന്നെ ഒരു റൂമില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ കുട്ടികളെ അനുവദിക്കാവൂ എന്നും യുജിസി വ്യക്‌തമാക്കി.
വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുമ്പോള്‍ എല്ലാ വിധ മുന്‍കരുതലുകളും എടുക്കണം. ഒരു സമയം പകുതി കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നൽകാന്‍ പാടുള്ളൂ. തുറക്കുന്ന സ്‌ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ളത് ആയിരിക്കണം എന്നും യുജിസിയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കൂടാതെ ആഴ്‌ചയില്‍ 6 ദിവസങ്ങളിലും ക്‌ളാസ് നടത്താനാണ് യുജിസി നിര്‍ദേശിക്കുന്നത്. അധ്യാപന സമയം വര്‍ധിപ്പിക്കുകയും ക്‌ളാസുകളിലെ കുട്ടികളുടെ എണ്ണം ക്രമീകരിച്ചും കൂടുതല്‍ ക്‌ളാസുകള്‍ നടത്തണം. എന്നാല്‍ കോളേജില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകള്‍ തന്നെ തുടരാം. ആര്‍ട്‌സ് വിഷയങ്ങള്‍ ഉള്‍പ്പടെ ഉള്ളവയില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ തന്നെ തുടരുന്നതാണ് ഉചിതമെന്ന് യുജിസി അഭിപ്രായപ്പെട്ടിട്ടുണ്ട്. കോളേജുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് എല്ലാ ദിവസവും തെര്‍മല്‍ സ്‌കാനിംഗ് നടത്തണമെന്നും യുജിസിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ബീഹാര്‍ ഇലക്ഷന്‍; മൂന്നാംഘട്ട പ്രചാരണം അവസാനിച്ചു