പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

By Staff Reporter, Malabar News
rajeev chandrasekhar
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
Ajwa Travels

ഡെൽഹി: കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകൾ ചോർത്തിയെന്ന വാർത്ത വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

ഫോൺ ചോർത്തിയതായി പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ചാരപ്പണി നടത്തി പരിചയമുള്ളത് കോൺഗ്രസിനാണെന്ന് പറഞ്ഞ അദ്ദേഹം 2013ൽ പ്രിസം വിവാദം ഇതിനുദാഹരണം ആണെന്നും ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ ആരാണെന്ന് ചർച്ച ചെയ്യാമെന്നും അദ്ദഹേം പറഞ്ഞു.

മാദ്ധ്യമ പ്രവർത്തകൻ കിം സെറ്ററിന്റെ പോസ്‌റ്റ് റീ ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. പെഗാസസിന്റേതെന്ന പേരിൽ പുറത്തുവിട്ട പട്ടിക എൻഎസ്ഒയുടേതാണെന്ന് ആംനെസ്‍റ്റി പറഞ്ഞിട്ടില്ലെന്നാണ് കിം സെറ്റർ ട്വീറ്റിൽ പറയുന്നത്.

അതേസമയം ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ പാർലമെന്ററി ഐടി സമിതി ഇടപെടൽ നടത്തി. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി വിളിച്ചുവരുത്തും. അടുത്ത വെള്ളിയാഴ്‌ച സമിതി ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കും. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടൽ.

Most Read: കൊച്ചിൻ ഷിപ്പ്‌യാർഡിലെ ആൾമാറാട്ടം: പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും; ചാരവൃത്തിയടക്കം അന്വേഷണ പരിധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE