ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ പ്രതികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. ആറ് വയസുകാരനെയാണ് പീഡനക്കേസിലെ പ്രതികളുടെ അഞ്ച് ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയത്.
കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി വിചാരണക്കിടെ 23 കാരി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ ബിഹാറിലെ ഗ്രാമത്തില്‍ നിന്ന് വെള്ളിയാഴ്‌ച്ച വൈകിട്ട് നാലുമണിയോടെ ആണ് കാണാതായത്. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് 5 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു.
സംഭവത്തെ തുടര്‍ന്ന് കുടുംബത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന മൂന്നു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തതായി ഉന്നാവ് പോലീസ് സൂപ്രണ്ട് അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പതിനാല് സംഘമായാണ് കുട്ടിക്കായി അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതുവരെ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭ്യമായിട്ടില്ല.
Read Also: അസത്യം പറയാൻ 50 ലക്ഷം; ഹത്രസ് ഇരയുടെ കുടുംബത്തിന് എതിരെ പോലീസ്