ലഖ്‌നൗ: മുന്‍ ബിജെപി എംഎല്‍എയും ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയുമായ കുല്‍ദീപ് സെനഗറിന്റെ ഭാര്യ യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ മൽസരിക്കുമെന്നാണ് സൂചന. നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണാണ് ഇവര്‍.
ഉത്തര്‍പ്രദേശിലെ ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയ കേസിലാണ് കുല്‍ദീപ് സെനഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്‌ടപ്പെട്ടത്. നേരത്തെ ഇദ്ദേഹത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. കേസില്‍ ഡെല്‍ഹി പോക്‌സോ കോടതി കുല്‍ഗീപ് സെനഗറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Read also: എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത