ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് തകർച്ചയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എന്‍ഡി ടിവിയോടായിരുന്നു അഖിലേഷിന്റെ പ്രസ്‌താവന. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്‌ഥാനത്ത് എതിര്‍പ്പുകൾ ഉയരുന്നുണ്ടെന്നും വരാനിരിക്കിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങൾ പ്രതിഫലിക്കുമെന്നും അഖിലേഷ് പറഞ്ഞു. കൂടാതെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
“മുഖ്യധാര പാര്‍ട്ടികളുമായുള്ള എന്റെ അനുഭവം അത്ര സുഖകരമല്ല. ഒരിക്കലും അത്തരം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല”, അഖിലേഷ് പറഞ്ഞു. 403 സീറ്റുകളുള്ള യുപി നിയമസഭയില്‍ ഇത്തവണ 300 സീറ്റുകള്‍ നേടി സമാജ്‌വാദി പാർട്ടി ഭരണം പിടിച്ചെടുക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, ആദിത്യനാഥിനെ തന്നെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമം. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എകെ ശര്‍മയും യുപി തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തുണ്ട്.
Read also: പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ രണ്ടാംനിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പ്രതികൾ അറസ്‌റ്റിൽ