ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഒരാള്‍ക്ക് നൽകിയത് വ്യത്യസ്‌ത കോവിഡ് വാക്‌സിനെന്ന് പരാതി. മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്‍ക്കാണ് ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്‍ഡും നല്‍കിയത്.
സിഡിഒയുടെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ചന്ദന്‍ കുശ്വാഹ, ഉമേഷ്, അര്‍ഡാലി മദന്‍ എന്നിവരായിരുന്നു രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഉമേഷിന് വാക്‌സിന്‍ നല്‍കിയത് മാറിപ്പോയതോടെ മറ്റു രണ്ടുപേരും വാക്‌സിനെടുക്കാതെ മടങ്ങി.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി യുപി ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും എന്നാൽ രണ്ട് വാക്‌സിനുകള്‍ എടുത്തു എന്നത്കൊണ്ട് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവില്ലെന്നും ആയിരുന്നു മെഡിക്കല്‍ ഓഫീസര്‍ എകെ ശ്രീവാസ്‌തവയുടെ ന്യായീകരണം.
Read also: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി