ലഖ്‌നൗ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തര്‍ പ്രദേശില്‍ നടക്കുന്ന രാജിവെക്കല്‍ പരമ്പരയുടെ തുടർച്ചയെന്നോണം ഒരു എംഎല്‍എ കൂടി ഇന്ന് രാജിവെച്ചു. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മുകേഷ് വര്‍മയാണ് രാജിവെച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ യോഗി ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ച് രാജിവെക്കുന്ന ഏഴാമത്തെ എംഎല്‍എയാണ് മുകേഷ് വര്‍മ.
കഴിഞ്ഞ ദിവസം പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടിയായ സ്വാമി പ്രസാദ് മൗര്യ സംസ്‌ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. മൗര്യയെ പിന്തുണക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാരായ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ, ഭഗവതി സാഗര്‍ എന്നിവരും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള എംഎൽഎമാരുടെ ഈ ചുവടുമാറ്റം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ആം തീയതിയാണ് വോട്ടെണ്ണല്‍.
Read also: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി