ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രാജി തുടരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിംഗ് സൈനിയാണ് ഇന്ന് രാജിവച്ചത്. 48 മണിക്കൂറിനിടയിൽ മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാരാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത് ബിജെപിക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജിവെച്ചത്. ചൊവ്വാഴ്‌ചയായിരുന്നു അദ്ദേഹത്തിന്റെ രാജി. കൂടുതൽ പേർ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരും മന്ത്രിമാരും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്.
മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാൻ, ധരം സിംഗ് സൈനി, എംഎല്‍എമാരായ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ, ഭഗവതി സാഗര്‍, മുകേഷ് വര്‍മ, വിനയ് ശാക്യ എന്നിവരാണ് ഇതുവരെ രാജിവച്ചിരിക്കുന്നത്.
കർഷകർ, ദളിതർ, പിന്നോക്ക വിഭാഗങ്ങൾ എന്നിവരോട് ബിജെപി സർക്കാർ അവഗണന കാണിക്കുന്നു എന്നാരോപിച്ചാണ് ഇവർ രാജി പ്രഖ്യാപിച്ചത്. തന്റെ അടുത്ത രാഷ്‌ട്രീയ നീക്കം 14ന് (വെള്ളിയാഴ്‌ച) വെളിപ്പെടുത്തും എന്നാണ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞിരിക്കുന്നത്.
‘सामाजिक न्याय’ के एक और योद्धा डॉ. धर्म सिंह सैनी जी के आने से, सबका मेल-मिलाप-मिलन करानेवाली हमारी ‘सकारात्मक और प्रगतिशील राजनीति’ को और भी उत्साह व बल मिला है। सपा में उनका ससम्मान हार्दिक स्वागत एवं अभिनंदन!
बाइस में समावेशी-सौहार्द की जीत निश्चित है! #मेला_होबे pic.twitter.com/2FDkLLNW93
— Akhilesh Yadav (@yadavakhilesh) January 13, 2022
Most Read: ഉന്നാവിൽ ബലാൽസംഗ അതിജീവിതയുടെ മാതാവ് കോൺഗ്രസ് സ്‌ഥാനാർഥി