ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് അധികാരം നിലനിര്‍ത്താന്‍ കഴിയുമോ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധി എഴുതും. അഭിപ്രായ സര്‍വേകള്‍ മിക്കതും ബൈഡനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പ് നടത്തിപ്പ് രീതിയും വോട്ടിങ് സമയവും ഓരോ സംസ്‌ഥാനങ്ങളിലും വേറിട്ടിരിക്കും. കിഴക്കന്‍ സംസ്‌ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വെര്‍ജീനിയ, മെയിന്‍ എന്നിവിടങ്ങളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ആറിനു തന്നെ വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തിന്റെ ആത്‍മാവിനെ വീണ്ടെടുക്കണമെന്നും രാജ്യത്തിന് പുതിയ നേതൃത്വം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ നമ്മള്‍ വീണ്ടും വിജയിക്കുമെന്ന ആത്‍മ വിശ്വാസമാണ് മിഷിഗണില്‍ ജനക്കൂട്ടത്തിനു മുന്നില്‍ കഴിഞ്ഞ ദിവസവും ട്രംപ് പ്രകടിപ്പിച്ചത്. നാം വീണ്ടും ചരിത്രം സൃഷ്‌ടിക്കാന്‍ പോകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
National News: ലഖ്‌നൗ വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്; കരാർ കൈമാറി
തിരഞ്ഞെടുപ്പ് ഔദ്യോഗികമായി ഇന്നാണെങ്കിലും അമേരിക്കയിലെ പത്തു കോടിയിലധികം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ മെയില്‍- ഇന്‍ വോട്ടിങ് സംവിധാനമാണ് നിരവധി അമേരിക്കക്കാര്‍ ഇതിനകം പ്രയോജനപ്പെടുത്തിയത്. തപാല്‍ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കാലതാമസം ഉണ്ടാകാനിടയുണ്ട്. അതിനാല്‍, ഫലം എന്നറിയാമെന്ന കാര്യത്തില്‍ ഇത്തവണ തീര്‍ച്ചയില്ല.