ന്യൂയോർക്ക്: രാജ്യത്തേക്ക് എത്തുന്നവര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ അമേരിക്ക ഇളവു വരുത്താനൊരുങ്ങുന്നു. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഞായറാഴ്‌ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020ന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്.
കോവിഡ് മൂലം സമ്മര്‍ദം നേരിട്ട എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ കോവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ അടുത്ത ദിവസങ്ങളില്‍ വര്‍ധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇന്ത്യയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 7,584 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്.
Most Read: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്ക് ഇഡിയുടെ പുതിയ നോട്ടീസ്