ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഒറ്റക്ക് തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രിയങ്ക ഗാന്ധിയാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക. പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും സംസ്‌ഥാന അധ്യക്ഷന്‍ പറഞ്ഞു.
പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് എസ്‌പിയും ബിസ്‌പിയും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് അറിയിച്ചത്.
അതേസമയം, പ്രിയങ്ക ഗാന്ധിയായിരിക്കുമോ യുപിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്റ് തീരുമാനിക്കും എന്നായിരുന്നു ലല്ലുവിന്റെ മറുപടി. നിലവിൽ അഞ്ച് എംഎല്‍എമാർ മാത്രമാണ് നിയമസഭയിൽ ഉള്ളത് എങ്കിലും 49 എംഎല്‍എമാരുള്ള എസ്‌പിയേക്കാള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായെന്ന് ലല്ലു പറഞ്ഞു.
Read also: “വോട്ട് വില്‍ക്കുന്ന ജോലി അല്ലേ”; സുരേന്ദ്രനെ പരിഹസിച്ച് കെ മുരളീധരൻ