ഉത്തരാഖണ്ഡ്: കനത്തമഴയിൽ സംസ്‌ഥാനത്ത് മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. സംസ്‌ഥാനത്ത് ഉടനീളം കനത്ത നാശനഷ്‌ടമാണ് രേഖപ്പെടുത്തിയത്. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായി ബന്ധമില്ല. മുന്നോട്ടുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലടക്കം മഴ കൂടുതൽ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ട്, ചത്തീസ്ഗഡ്, ബംഗാൾ സംസ്‌ഥാനങ്ങളിലും മഴ തുടരുകയാണ്. കനത്തമഴയിൽ നൈനിറ്റാൾ തടാകം കര കവിഞ്ഞതോടെ രാംഗഡ് പ്രദേശം പൂർണമായും വെള്ളത്തിലായി. 200 ഓളം സഞ്ചാരികൾ പ്രദേശത്ത് കുടുങ്ങി. പ്രദേശത്തേക്കുള്ള മൂന്ന് റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു.
കലാദുംഗി, ഹൽധ്വനി, ബവാലി എന്നിവിടങ്ങളിലേക്കുള്ള പാതകളും തകർന്നു. ഗൗള നദിക്ക് കുറുകെയുണ്ടായിരുന്ന റെയിൽവെ ട്രാക്ക് തകർന്നു. ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി 4 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചു. വീട് നഷ്‌ടപ്പെട്ടവർക്ക് 1.09 ലക്ഷം രൂപ വീതവും നൽകും. ജമ്മു കശ്‌മീരിൽ ഒക്‌ടോബർ 23 ഓടുകൂടി മഞ്ഞ് വീഴ്‌ച കൂടുതൽ ശക്‌തി പ്രാപിക്കും.
Read also: സൈനികർ കൊല്ലപ്പെടുമ്പോൾ പാകിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ ? ഒവൈസി