കാസർഗോഡ്: ജില്ലയിൽ നിന്ന് ഇതര സംസ്‌ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നു. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് വിദ്യാർഥികൾക്ക് വാക്‌സിനേഷനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതര സംസ്‌ഥാനങ്ങളിൽ പഠിക്കുന്ന 18 വയസിന് മുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി രാവിലെ 9 മുതൽ ഒരു മണി വരെയാണ് വാക്‌സിൻ നൽകുക. വിദ്യാർഥികൾ പഠിക്കുന്ന സ്‌ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ അന്നേ ദിവസം ഹാജരാക്കണം. ഓരോ കേന്ദ്രങ്ങളിലും അനുവദിച്ചിട്ടുള്ള വാക്‌സിന്റെ എണ്ണമനുസരിച്ച് സ്‌പോർട് രജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക.
നാളെ താലൂക് ആശുപത്രിയിൽ വെച്ച് 400 പേർക്കാണ് വാക്‌സിൻ നൽകുക. 23ന് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി-200 പേർക്ക്, 24ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി- 250 പേർക്ക്, കാസർഗോഡ് ജനറൽ ആശുപത്രി- 250 പേർക്ക് എന്നിങ്ങനെയാണ് വാക്‌സിൻ നൽകുക.
Read Also: ഡെൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11 വയസുകാരൻ മരിച്ചു