ലണ്ടന്‍: എല്ലാ രാജ്യങ്ങളുടേയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണമെന്ന് ബ്രിട്ടണ്‍. ഇന്ത്യയുമായുള്ള വിഷയത്തില്‍ ഘട്ടം ഘട്ടമായി തീരുമാനമെടുക്കുമെന്നും യുകെ ഗവണ്‍മെന്റ് വ്യക്‌തമാക്കി.
ക്വാറന്റെയ്ൻ ഇല്ലാതെ ബ്രിട്ടണിലേക്ക് പ്രവേശന അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്തതിന് എതിരേ ഇന്ത്യ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു യുകെയുടെ വിശദീകരണം. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രാസെനെക്ക വാക്‌സിന് അംഗീകാരം നല്‍കുന്നതായി കഴിഞ്ഞ ദിവസം യുകെ വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍, കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ ക്വാറന്റെയ്ൻനില്‍ കഴിയേണ്ടി വരുമെന്ന് ബ്രിട്ടൺ വ്യക്‌തമാക്കിയിരുന്നു. പത്ത് ദിവസമാണ് ക്വാറന്റെയ്ൻ. ഒക്‌ടോബർ നാലിനാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരിക.
അതേസമയം അംഗീകാരമുള്ള രാജ്യങ്ങളുടെ പട്ടിക നിരന്തരം പുന:പരിശോധിക്കുമെന്ന് ബ്രിട്ടണ്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് മനദണ്ഡ പ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ വാക്‌സിന്‍ എടുത്താല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ എടുത്തയാളുടെ വയസാണ് നല്‍കുന്നത്. ഇതാണ് യുകെ ഉന്നയിക്കുന്ന വിഷയമെന്നാണ് ലഭിക്കുന്ന വിവരം.
Must Read: ജാർഖണ്ഡ് ജഡ്‌ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു; സിബിഐ