ഭോപ്പാല്‍: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം ജനുവരി 16 മുതല്‍ നടക്കാനിരിക്കെ വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സുരക്ഷിതമാണെന്ന് വ്യക്‌തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. ഇരു വാക്‌സിനുകള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവ ഞങ്ങളുടെ ശാസ്‌ത്രജ്‌ഞര്‍ ശരിയായ രീതിയില്‍ പരിശോധിച്ചു. കൃത്യമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അവ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. രണ്ട് വാക്‌സിനുകളും സുരക്ഷിതമാണ്, അവ രണ്ടും തമ്മില്‍ വ്യത്യാസമില്ല. രണ്ടും പ്രതിരോധശേഷി നല്‍കുകയും ആന്റിബോഡികള്‍ നിര്‍മിക്കുകയും ചെയ്യും’, ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
അതെസമയം പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഉടന്‍ ആന്റിബോഡികള്‍ വികസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കുകയും 14 ദിവസത്തിന് ശേഷം ആന്റിബോഡികള്‍ വികസിക്കുകയും ചെയ്യും. വാക്‌സിന്‍ രണ്ട് ഡോസ് ആവശ്യമാണ്’, അദ്ദേഹം വ്യക്‌തമാക്കി.
Read Also: സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്