തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം ഇന്ന്. തമ്പാനൂരിൽ നിന്ന് കാസർഗോഡേക്കാന് രണ്ടാം പരീക്ഷണ ഓട്ടം. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച ട്രെയിൻ 50 മിനിറ്റിൽ കൊല്ലത്തെത്തി. ആദ്യ പരീക്ഷണ ഓട്ടത്തിലും ഇതേ സമയമായിരുന്നു. എട്ടര മണിക്കൂറാണ് കാസർഗോഡേക്ക് പ്രതീക്ഷിക്കുന്ന യാത്രാ സമയം. ഏഴ് മണിക്കൂറിൽ കണ്ണൂരിലെത്തിക്കാനാണ് ലക്ഷ്യം.
നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസായ തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസിന്റെ സമയം എട്ട് മണിക്കൂർ 59 മിനിട്ടാണ്. എന്നാൽ ഇത് ആലപ്പുഴ വഴി ആയതിനാൽ ദൂരം 15 കിലോമീറ്റർ കുറവാണ്. ട്രെയിൻ സർവീസ് കാസർഗോഡ് അവരെ നീട്ടിയ പശ്‌ചാത്തലത്തിലാണ് പരീക്ഷണ ഓട്ടം കാസർഗോഡ് വരെ നടത്തുന്നത്. തിരിച്ചു തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും.
ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ് കാസർഗോഡ് വരെ നീട്ടാൻ തീരുമാനിച്ചത്. ഇതോടെ, സംസ്‌ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും.
Most Read: ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു