ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എംപി. ഇതിനുപിന്നില്‍ ഏത് രാഷ്‍ട്രീയക്കാരനായാലും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് എംപി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്‍ത്രീ സംരക്ഷണത്തിന് നിയമമുണ്ടെങ്കിലും അത് നടപ്പാക്കുന്നതിൽ നാം അലംഭാവം കാട്ടുന്നു. കേരളത്തിന് മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കില്‍ മലയാളികള്‍ക്ക് ഇത് ക്ഷതമാണ് ഉണ്ടാക്കിയതെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
പ്രതി അർജുന്റെ രാഷ്‌ട്രീയം നോക്കി വിവാദമുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും അയാൾ ചെയ്‌ത ക്രൈമാണ് ചർച്ചയാവേണ്ടതെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.
Read also: ജി സുധാകരനെതിരായ ആരോപണം; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച് സിപിഎം