‘സിപിഎം സെല്ലുകളായി യൂണിവേഴ്‌സിറ്റികളെ മാറ്റുന്നു’; വിഡി സതീശന്‍

By Web Desk, Malabar News
I do not want the advice of the wandering Arif Muhammad Khan; VD Satheesan
Ajwa Travels

തിരുവനന്തപുരം: സിപിഎം സെല്ലുകളായി സംസ്‌ഥാനത്തെ യൂണിവേഴ്‌സിറ്റികളെ മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ്. ആരോപണ വിധേയമായ എല്ലാ നിയമനവും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കമല്ല പ്രശ്‌നം. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നം നേരത്തെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. അക്കാദമിക് വിഷയങ്ങളിൽ സിപിഎം ഇടപെടുന്നതാണ് പ്രശ്‌നം. തെറ്റായ വിസി നിയമനത്തിൽ ഗവർണർ ഒപ്പിട്ടതും തെറ്റാണെന്ന് സതീശന്‍ പറഞ്ഞു.

പേരു നോക്കി സംസ്‌ഥാന സര്‍ക്കാര്‍ തീവ്രവാദ ബന്ധം ആരോപിക്കുകയാണെന്നും വിഡി സതീശന്‍. മോഫിയ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്കുമേല്‍ തീവ്രവാദബന്ധം ആരോപിച്ച് റിമാൻഡ് റിപ്പോർട് നൽകി. മോദിയുടെ രീതി തന്നെയാണ് പിണറായിയും പിന്തുടരുന്നത്. സംഘപരിവാർ ശൈലിയിലെ പ്രവർത്തനം പിണറായി എടുക്കേണ്ട. സംഘപരിവാർ മനസാണ് സർക്കാരിനെന്നും വിഡി സതീശന്‍ ആരോപിച്ചു.

വഖഫ് ബോർഡ് വിഷയത്തിൽ ലീഗിന്റെ അഭിപ്രായം തന്നെയാണ് യുഡിഎഫിനെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി റിയാസിനെതിരെ ലീഗ് നേതാവ് നടത്തിയ പരാമര്‍ശം ശരിയല്ല. അത് തെറ്റാണെന്ന് ആ വേദിയിൽ തന്നെ സാദിഖലി തങ്ങൾ പറഞ്ഞതാണെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.

Read Also: ബ്രിട്ടണിൽ ഒമൈക്രോൺ തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസ് വേഗത്തിലാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE