ഡെറാഡൂൺ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി. പുതിയ സിലബസ് ഉടന്‍ തയ്യാറാക്കും. പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്‌ഥകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത് പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്‌ഥാനമാകും ഉത്തരാഖണ്ഡ്.
ഡൂണ്‍ സര്‍വകലാശാലയില്‍ ഉത്തരാഖണ്ഡ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പ്രസ്‌താവന. ഉത്തരാഖണ്ഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും വിഷയത്തിൽ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. വേദപുരാണത്തിനും ഗീതയ്‌ക്കുമൊപ്പം പ്രാദേശിക നാടന്‍ ഭാഷകളും പ്രോൽസാഹിപ്പിക്കണം എന്നാണ് മന്ത്രി വ്യക്‌തമാക്കുന്നത്.
ബിജെപി ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങള്‍ ഭഗവത് ഗീത സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read also: ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്‌മി; പ്രചാരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍