വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

By News Desk, Malabar News
MalabarNews_trains will be cancelled
Representation Image
Ajwa Travels

സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 3 ട്രെയിനുകളും നിര്‍ത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്‍മാറണം എന്നാണ് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടത്. ട്രെയിനുകള്‍ നിര്‍ത്താലാക്കിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്നും രാഘവന്‍ എം.പി പറഞ്ഞു.

തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം- എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ കുറവിന്റെ പേരില്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ കുറവായിരുന്നു. ഇക്കാരണത്താലാണ് റെയില്‍വേയുടെ ഈ നീക്കം. എന്നാല്‍, സമയമാറ്റമാണ് യാത്രക്കാര്‍ കുറയാന്‍ കാരണമെന്നാണ് പതിവ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കാട്ടി റയില്‍വേ മന്ത്രിക്ക് എം.കെ രാഘവന്‍ എം.പിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് എ.എം. ആരിഫ് എംപിയും കത്തയച്ചു.

പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ ലാഭത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ട്രെയിന്‍ യാത്രക്കാരും ബുദ്ധിമുട്ടിലാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ബസ് സര്‍വീസ് കുറഞ്ഞതോടെ സംസ്ഥാനത്തെ യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ രണ്ടു ട്രെയിനുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE