വെൺമണി ഇരട്ടകൊലപാതക കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി-ശിക്ഷാ വിധി നാളെ

By Trainee Reporter, Malabar News
Teacher beheaded order
Representational Image
Ajwa Travels

ആലപ്പുഴ: വെൺമണി ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്‌ളാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡിഷണൽ ജില്ലാ കോടതി വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. വെൺമണി കൊടുകുളത്തി കാരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എപി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്‌ത കേസിലാണ് വിധി.

കൊലപാതകം, അതിക്രമിച്ച് കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി അറിയിച്ചു. 2019 നവംബർ 11ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്‌.

കൊലപാതത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയുമായി കടന്നുകളഞ്ഞ പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്‌. 2021 നവംബർ ഒന്നിന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25ന് ആണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.

Most Read: നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE